Wednesday, January 26, 2011

ഇരുണ്ട സായാഹ്നത്തില്‍ മേഘങ്ങള്കിടയിലൂടെ  പറന്നുവന്ന മാലാഖയാണ് നീ
നിന്ടെ മൊഴിയിലെ തേന്‍ എന്ടെ മൌനത്തെ രാഗങ്ങളാക്കി
നിന്ടെ മിഴിയുടെ ചാരുത എന്ടെ തൂലിക തുമ്പിലെ കവിതകളായി
സ്വപ്നങ്ങളും യാഥാര്‍ത്യങ്ങളും തമ്മിലുള്ള ദൂരം വളരെ ഏറിയത് കൊണ്ടാവാം
നീയും ഞാനും തമ്മില്‍ അറിയാതിരുന്നത് .........................................
എനിക്ക് നിന്നിലേക്കുള്ള ദൂരം ഇനിയും എത്ര ജന്മങ്ങളാകുന്നു
പ്രിയേ  ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കയാണ്
നിന്ടെ മൊഴിയിലെ തേന്‍ നുകര്ന്നതിനാലാവണ്ണം
 എന്ടെ മൌനം ഗാനമായത്
നിന്ടെ മിഴിയെകുറിച്ചാണ്  ഞാനാദ്യം    കവിത എഴുതിയത്

Thursday, January 13, 2011

ബലിമൃഗങ്ങള്‍

വിധിയുടെ വേട്ട മൃഗം ഓടിതളര്‍ന്നു
തൊടുക്കുക നിന്ടെ അമ്പ് എന്ടെ ,
തുടിക്കുന്ന കരള്‍ ലക്ഷ്യമാക്കി
അറുക്കുക എന്ടെ തല നിന്‍ ഉടവാളിനാല്‍
അഭിഷേകം ചെയ്യു നിണതാല്‍
നിന്ടെ മോഹങ്ങളെ....
കുതിക്കുവാന്‍ വയ്യെനിക്ക്‌ മുന്പോട്ട്
പുറമേ തറച്ച അമ്പിനേക്കാള്‍
വേദനിക്കുന്നല്ലോ ഉള്ളില്‍ തറച്ച കൂരമ്പ്
വയ്യെനിക്കീ ജീവിതം.. ഇനിയും
ഇനി എന്ത് തരണം നിനക്കായ്
രക്തം അമൃതാക്കി ച്ചുരത്തിയില്ലേ
അത്താഴത്തിനു എന്ടെ കണ്ണീരുപ്പാക്കിയില്ലേ...
നീ നിന്ടെ തീന്മേശയില്‍
എന്നില്‍ നിന്നും പറിച്ചെടുത്തൊരെന്‍
സഖിയുടെ കരള്‍ വറുത്തു വെച്ചു..
അവളുടെ നെഞ്ചിലെ നെയ്യെടുത്തു
കത്തിച്ച വിളക്കിന്‍ വെളിച്ചത്തില്‍
നീ മതോന്‍മത്തനായപ്പോള്‍
എന്ടെ കണ്ണില്‍ നിന്നുമൊഴുകിയ
ചോരവീണശുദ്ധമാക്കിയത്തിനു 
നീ എന്നെ മര്ധിച്ചവശനാക്കി .....
എന്ടെ കാമനകളെ പരിഹസിച്ചില്ലേ
വികൃതനാക്കിയില്ലേ....
എന്തിനെന്നെ വളര്‍ത്തി ,
എന്നെ സ്നേഹിക്കുംപോല്‍
നടിച്ചു....
എന്ടെ കണ്ണിരുവറ്റി...
എന്ടെ തലയറുക്കുക
അഭിഷേകം ചെയ്യുക മോഹങ്ങളെ....
ചുടുച്ചോരയാല്‍....
ഇനിയുമെന്നെ ജനിപ്പിക്കാന്‍
‍ബീജം  ബ്രുണമാക്കരുതേ..
നിന്ടെയുള്ളിലിനിയും
കരിപുരളാത്ത ദയയുന്ടെങ്കില്‍
മരിക്കാന്‍ അനുവദിക്കുക ..